തൃശൂർ: നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള താര സംഘടനയായ 'അമ്മ'യുടെ തീരുമാനത്തിെൻറ കാര്യത്തിൽ സി.പി.എമ്മിെൻറ നിലപാടിനെ വളച്ചൊടിക്കരുതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടത് ജനപ്രതിനിധികളായ 'അമ്മ' അംഗങ്ങളോട് ഇൗ വിഷയത്തിൽ വിശദീകരണം തേടാത്തത് അവർ സി.പി.എം അംഗങ്ങൾ അല്ലാത്തതു കൊണ്ടാണെന്നും പാർട്ടി അംഗങ്ങൾ അല്ലാത്തവരോട് വിശദീകരണം തേടുന്ന പതിവ് സി.പി.എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ പാർട്ടി ജില്ല കമ്മിറ്റി യോഗത്തിൽ പെങ്കടുക്കാൻ എത്തിയ കോടിയേരി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 'അമ്മ'യുടെ തീരുമാനത്തിെൻറ പേരിൽ മോഹൻലാലിനെ ആക്രമണോത്സുകതയോടെ എതിർക്കുന്നത് അപലപനീയമാണ്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം തെറ്റാണ്. തീരുമാനം എടുത്തവർക്കും അതിെൻറ ഭാഗമായി നിന്നവർക്കും അതിൽ ഉത്തരവാദിത്തമുണ്ടെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.