മണ്ണാർക്കാട്: പട്ടികജാതി വേയാധികയെ മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവുശിക്ഷ. തൃശൂർ പഴയന്നൂർ കല്ലേപ്പാടം കോടത്തൂർ കപ്പൂരപറമ്പിൽ രതീഷിനാണ് (36) പട്ടികജാതി-വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കാവശ്ശേരി മൂത്താനോട് മല്ലൻപ്പാറ വനത്തിൽ ആടുമേയ്ക്കാൻ പോയ 60 വയസ്സുകാരിയെ മാനഭംഗപ്പെടുത്തുകയും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. 2014 ജൂൺ 20നായിരുന്നു സംഭവം. മാരകായുധങ്ങളുപയോഗിച്ചുള്ള അക്രമത്തിന് മൂന്നുവർഷവും ബലാത്സംഗ വകുപ്പ് പ്രകാരം പത്ത് വർഷവും പട്ടികജാതി-വർഗ പീഡന നിരോധന നിയമ പ്രകാരം ജീവപര്യന്തവുമാണ് വിധിച്ചത്. മഴയെ തുടർന്ന് ഷെഡിൽ ആടുകളെ കയറ്റാൻ എത്തിയപ്പോൾ പ്രതിയും പ്രായപൂർത്തിയാവാത്ത രണ്ട് പേരുമുണ്ടായിരുന്നുവെന്നും ബലം പ്രയോഗിച്ച് തൊട്ടടുത്ത കാട്ടിൽ കൊണ്ടുപോയി പ്രതി മാനഭംഗപ്പെടുത്തിയെന്നുമാണ് കേസ്. 2014 ജൂലൈ മൂന്നിനാണ് ഇയാൾ പിടിയിലായത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.