ചെറുതുരുത്തി: വായ്പ്പാട്ട് കലാകാരൻ കവളപ്പാറ കലാമണ്ഡലം ഗോപിനാഥ പ്രഭയും കലാമണ്ഡലം ഗീതാനന്ദനും തമ്മിലെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗോപിനാഥ പ്രഭക്ക് വയസ്സ് 75 ആയെങ്കിലും അദ്ദേഹത്തിെൻറ പാട്ടിെൻറ അകമ്പടിയില്ലെങ്കിൽ തുള്ളലിന് ആവേശം ലഭിക്കാറില്ലെന്ന് ഗീതാനന്ദൻ പറയുമായിരുന്നു. അതുകൊണ്ടുതന്നെ ആശാനെന്ന് സ്നേഹപൂർവം വിളിക്കുന്ന ഗോപിനാഥനില്ലാതെ പ്രധാന വേദികളിലൊന്നും ഗീതാനന്ദൻ തുള്ളാറില്ല. ഇരിങ്ങാലക്കുട അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ കല്യാണ സൗഗന്ധികം അവതരിപ്പിക്കാനെത്തിയപ്പോഴും ഗീതാനന്ദൻ - ഗോപിനാഥ പ്രഭ കൂട്ടുകെട്ട് ഒരുമിച്ചായിരുന്നു. പതിവിനേക്കാൾ ഉത്സാഹത്തോടെയായിരുന്നു ഗീതാനന്ദെൻറ പ്രകടനം. ഇതിനിടയിലാണ് ദുരന്തം സംഭവിച്ചത്. തനിക്കിത് താങ്ങാവുന്നതിലും അപ്പുറമാണെന്ന് മാത്രമായിരുന്നു ഹൃദയം തിങ്ങും വേദനയോടെയുള്ള ഗോപിനാഥ പ്രഭയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.