പെരുമ്പിലാവ്: നിയന്ത്രണം വിട്ട ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി. ഒഴിവായത് വൻ ദുരന്തം. ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ പെരുമ്പിലാവിലാണ് അപകടം നടന്നത്. എറണാകുളത്ത് നിന്ന് അരീക്കോട്ടേക്ക് ഇന്ധനം കൊണ്ടുപോയ ഭാരത് പെട്രോളിയത്തിെൻറ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സിഗ്‌നൽ ബോർഡ് തകർത്ത് ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 15 മീറ്ററിലധികം ഡിവൈഡറിലൂടെ നിരങ്ങിയാണ് നിന്നത്. പരസ്യബോർഡുകളും തകർന്നു. പെരുമ്പിലാവ് സെൻററിൽ എത്തുന്നതിന് മുമ്പുള്ള ഡിവൈഡറിൽ വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ പതിവായിരിക്കുകയാണ്. രണ്ട് മാസം മുമ്പ് ബസ് ഇടിച്ചും കാർ ഇടിച്ച് തലകീഴായി മറിഞ്ഞും അപകടം സംഭവിച്ചിരുന്നു. അശാസ്ത്രീയമായി ഡിവൈഡർ സ്ഥാപിച്ചതാണ് അപകടത്തിന് കാരണം. അപകടം നടക്കുന്ന ഭാഗത്ത് റോഡിന് വീതിക്കുറവാണ്. ഈ മേഖലയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ കാന നിർമിക്കാതെ ഡിവൈഡർ സ്ഥാപിക്കേണ്ടതില്ലെന്ന് നാട്ടുകാർ വാദിച്ചതോടെ കെ.എസ്.ടി.പി നിർമാണം പാതിവഴിയിൽ നിർത്തിപോയി. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ വ്യാപാരികൾ സിഗ്നൽ ബോർഡ് സ്ഥാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.