തൃപ്രയാർ: വിയ്യൂർ ജയിലിൽ തടവിൽ കഴിയുന്ന മാവോവാദി രൂപേഷ് വലപ്പാട്ടെ വീട്ടിൽ ഭാര്യാ മാതാവിനെയും മക്കളെയും കണ്ടു മടങ്ങി. ശനിയാഴ്ച രാവിലെ 9.30ന് പൊലീസ് അകമ്പടിയോടെയാണ് രൂപേഷ് എത്തിയത്. മക്കളായ ആമി, സവേര, ഭാര്യ ഷൈനയുടെ ഉമ്മ നഫീസ എന്നിവരെ കാണാനാണ് എത്തിയത്. എറണാകുളം എൻ.ഐ.എ കോടതി രൂപേഷിന് മൂന്നുമണിക്കൂർ പരോൾ അനുവദിച്ചതനുസരിച്ചാണ് ഡിവൈ.എസ്.പി ഫേമസ് വർഗീസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തോടൊപ്പം എത്തിയത്. മാവോവാദി ബന്ധമാരോപിച്ച് രൂപേഷിെൻറ ഭാര്യ ഷൈനയും കോയമ്പത്തൂർ ജയിലിലാണ്. ഷൈനക്ക് മൂന്നു തവണ ഉമ്മയെയും മക്കളെയും കാണാൻ മൂന്നു മണിക്കൂർ വീതം പരോൾ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.