ആമ്പല്ലൂര്‍: -വേനൽ ആരംഭിക്കും മുേമ്പ . ജില്ലയിലെ കോള്‍ നിലങ്ങളിലേക്ക് വെള്ളം തുറന്നുവിടുന്നതിനാലാണിത്. 14,000 ഹെക്ടറോളം കോള്‍ നിലങ്ങളിലെ കൃഷിക്കായി ഡിസംബര്‍ 12 മുതലാണ് സ്ലൂയിസ് വാല്‍വ് വഴി വെള്ളം തുറന്നത്. ദിനേന ഒരു ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. കൂടാതെ ചിമ്മിനി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ വൈദ്യുതോൽപാദനത്തിനായി .05 ദശലക്ഷം ഘനമീറ്റര്‍ വെള്ളവും ദിനേന തുറന്നുവിടുന്നുണ്ട്. 59 ദശലക്ഷം ഘനമീറ്റര്‍ വെള്ളം സംഭരണിയിലുണ്ട്. കോള്‍ കര്‍ഷകരുടെ ആവശ്യം കഴിഞ്ഞാല്‍ തുറന്നുവിടുന്ന വെള്ളത്തിെൻറ അളവ് കുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കുറുമാലിപ്പുഴയിലൂടെയാണ് ചിമ്മിനിയില്‍നിന്നുള്ള വെള്ളം താഴെ കോള്‍ നിലങ്ങളിലേക്കെത്തിക്കുന്നത്. നിരവധി ജലസേചന, കുടിവെള്ളപദ്ധതികള്‍ കുറുമാലിപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചിമ്മിനി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന് ഡെത്ത് സ്റ്റോറേജായ 2.85 ദശലക്ഷം ഘനമീറ്ററിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.