തൃശൂർ: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാല്‍സംഗം ചെയ്ത കേസിൽ ആളൂര്‍ വെള്ളാഞ്ചിറ മണപ്പറമ്പില്‍ വീട്ടില്‍ ജിന്‍സന് 10 വർഷം കഠിന തടവും 85,000 രൂപ പിഴയും. തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. -2011 നവംബർ ഏഴിനാണ് സംഭവം. ചാലക്കുടി ഡിവൈ.എസ്.പി ആയിരുന്ന പി.കെ. രഞ്ജനാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. ബലാല്‍സംഗ കുറ്റത്തിന് ഏഴ് വര്‍ഷം കഠിന തടവും 75,000- രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക അടച്ചാല്‍ അതില്‍നിന്ന് 50,000- രൂപ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് വിധിയില്‍ പറഞ്ഞു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാൽ ആകെ ഏഴ് കൊല്ലമാണ് കഠിന തടവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.