നടത്തറ: കുടുംബ കലഹത്തെ തുടർന്ന് വീട്ടമ്മ ഷെർളി വെേട്ടറ്റ് മരിക്കാനിടയായതിന് കാരണം പൊലീസിെൻറ ഉദാസീനതയെന്ന് ആക്ഷൻ കൗൺസിൽ. ഷെർളിയെ ഭർത്താവ് നിരന്തരം ഉപദ്രവിക്കുകയും ഇവരുടെ സ്വത്ത് തട്ടിയെടുക്കുകയും ചെയ്തിട്ടും പൊലീസ് നടപടി എടുത്തിരുന്നില്ല. ഭർത്താവിെൻറ ഉപദ്രവം സംബന്ധിച്ച് കോടതിയിൽ കേസ് ഉണ്ടായിരുന്നു. ഇവർക്ക് സംരക്ഷണം നൽകാൻ കോടതി നിർദേശിച്ചിരുന്നതായും ആക്ഷൻ കൗൺസിൽ അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഷേർളിയുടെ ബന്ധുക്കൾ പരാതി അയച്ചു. കേസിെൻറ അന്വേഷണം തൃശൂർ പൊലീസിൽ നിന്ന് മാറ്റണമെന്നും എ.ഡി.ജി.പി ബി. സന്ധ്യയുടെ മേൽനോട്ടത്തിൽ ക്രൈബ്രാഞ്ച് അന്വേഷണമോ സി.ബി.ഐ അന്വേഷണമോ നടത്തണമെന്നും ബന്ധുക്കളായ ആേൻറാ, ജോൺസൺ എന്നിവർ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.