ഔഷധകൃഷിക്ക് തുക വകയിരുത്താതിരുന്നത് ഖേദകരം

തൃശൂർ: അലോപ്പതിയോടൊപ്പം ആയുർവേദത്തിനും മതിയായ പരിഗണന നൽകിയ ബജറ്റ് സ്വാഗതാർഹമാണെന്ന് ആയുർവേദ നിർമാതാക്കളുടെ സംഘടന. കാർഷിക മേഖലയിൽ ഔഷധ-സസ്യകൃഷിക്ക് പരിഗണന നൽകാതിരുന്നത് ഖേദകരമാണ്. മറ്റത്തൂരിലെ ഔഷധ സസ്യകൃഷിക്കായി തുക വകയിരുത്തേണ്ടതായിരുന്നു. കേന്ദ്ര പദ്ധതിയായ ആർ.എസ്.ബി.വൈയിൽ ആയുർവേദത്തിന് പ്രത്യേക ഇടം നൽകിയപ്പോൾ സംസ്ഥാന പദ്ധതിയിൽ അവഗണിച്ചത്, മേലിൽ കേന്ദ്ര വിഹിതം അനുവദിക്കുന്നതിന് തടസ്സമായേക്കും. തീരദേശത്ത് ടൂറിസം സാധ്യതയെ പ്രയോജനപ്പെടുത്തി ആയുർവേദ പഞ്ചകർമ സെൻററുകൾ സജ്ജമാക്കിയാൽ ഓഖി ദുരന്തം അനുഭവപ്പെട്ട തീരദേശമേഖലയിലെ സ്ത്രീ സംരക്ഷണത്തിനും വരുമാനത്തിനും പ്രയോജനകരമാവുമെന്ന് അസോസിയേഷൻ ജന. സെക്രട്ടറി ഡോ.ഡി. രാമനാഥൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.