ചേർപ്പ്: പ്രളയക്കെടുതിയിൽ ചേർപ്പ് എട്ടുമുനയിൽ പന്നികൾ കൂട്ടത്തോടെ ചത്തു. മരങ്ങളെ കടപുഴക്കി, വീടുകളെ തകർത്ത പ്രളയത്തിൽ പന്നി വളർത്തൽ കേന്ദ്രവും മുങ്ങുകയായിരുന്നു. ഇതിലുണ്ടായിരുന്ന മുന്നൂറിലധികം പന്നികളാണ് ചത്തത്. രക്ഷപ്പെടാൻ കഴിയാതിരുന്ന ഇവ വെള്ളത്തിലൂടെ ഒലിച്ചു പോയി പടിഞ്ഞാറൻ മേഖലയിൽ എത്തുകയും ചെയ്തു. മഴ നിലച്ചതോടെയാണ് കൂട്ടത്തോടെ ചത്ത പന്നികളെ കണ്ടത്. അനധികൃതമായാണ് പന്നി വളർത്തൽ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ദുർഗന്ധത്തിൽ പ്രദേശത്തുകാർക്ക് വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയാനാവുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതിനിടെ പന്നികളടക്കമുള്ളവ ചത്ത് ജീർണിച്ച വെള്ളം ഒഴുകിയെത്തിയതിൽ കടുത്ത ആരോഗ്യഭീഷണിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.