തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ അരിയും വസ്ത്രവും മറ്റും അടങ്ങിയ കിറ്റുകൾ നൽകും. ക്യാമ്പുകളിലേക്കായി ശേഖരിച്ച വസ്തുക്കളോടൊപ്പം പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് നൽകാൻ സിവിൽ സപ്ലൈസ് വകുപ്പിന് നിർദേശം നൽകി സർക്കാർ ഉത്തരവിറക്കി. അരി -അഞ്ച് കി.ഗ്രാം, ചെറു പയർ -500 ഗ്രാം, തുവര പരിപ്പ് -500 ഗ്രാം, വെളിച്ചെണ്ണ -500 ഗ്രാം, സാമ്പാർ പൊടി -200 ഗ്രാം, മുളകുപൊടി -200 ഗ്രാം, മല്ലിപ്പൊടി -200 ഗ്രാം, മഞ്ഞൾപൊടി -50 ഗ്രാം, പഞ്ചസാര -500 ഗ്രാം, സവാള -ഒരു കി.ഗ്രാം, ഉള്ളി -500 ഗ്രാം, ഉരുളക്കിഴങ്ങ് -ഒരു കി.ഗ്രാം, ബീൻസ് -500 ഗ്രാം എന്നിവക്ക് പുറമെ ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, കൈലി മുണ്ട്, നൈറ്റി, കുട്ടികൾക്കുള്ള ഡ്രസ്സ് എന്നിവയാണ് കിറ്റിലുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.