ഇരിങ്ങാലക്കുട: പ്രളയക്കെടുതിയിൽപ്പെട്ടവർക്കായി വിവിധയിടങ്ങളിൽനിന്ന് സമാഹരിച്ച ഭക്ഷണസാമഗ്രികളും മറ്റു അവശ്യ വസ്തുക്കളും വ്യാജകത്തുപയോഗിച്ച് കടത്തിയതായി പരാതി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പ്രവർത്തിക്കുന്ന ക്യാമ്പിെൻറ കലക്‌ഷൻ സെൻററിൽനിന്ന് മൂന്ന് ദിവസം മുമ്പ് വടക്കുംകര വില്ലേജ് ഓഫിസിന് കീഴിൽ പ്രവർത്തിക്കുന്ന വെള്ളാങ്ങല്ലൂർ യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണെന്ന് പറഞ്ഞാണ് വ്യാജകത്ത് ഉപയോഗിച്ച് ഭക്ഷണ സാമഗ്രികൾ കടത്തിയത്. വടക്കുംകര വില്ലേജ് ഓഫിസർ ക്യാമ്പിലേക്ക് ആവശ്യമായ വസ്തുക്കൾ ശേഖരിക്കാനെത്തിയപ്പോഴാണ് വേറൊരു സംഘം ഈ ക്യാമ്പിലേക്കാണെന്ന് പറഞ്ഞു വസ്തുക്കൾ കടത്തിയ വിവരം അറിയുന്നത്. തട്ടിപ്പ് നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.