തൃശൂർ: പാകമില്ലാത്ത ഉടുപ്പ് തയ്ച്ചു നൽകിയതിനെതിരെ ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് അനുകൂല വിധി. കുന്നംകുളം ചെറുവത്തൂർ ആൻ ജോസഫും പിതാവ് ജോസഫും ചേർന്ന് ഫയൽ ചെയ്ത ഹരജിയിൽ അയ്യന്തോൾ പുഴക്കലിലുള്ള ഫാഷൻ ബേ ഉടമ 16,000 രൂപ നൽകണമെന്ന് തൃശൂർ ഉപഭോക്തൃഫോറം ഉത്തരവിട്ടു. ‘ഡിസൈനർ ഡ്രസ്’ എന്നു പറഞ്ഞ് 6000 രൂപ കൈപ്പറ്റിയാണ് ഉടുപ്പ് തയ്ച്ചു നൽകിയത്. ബന്ധുവിെൻറ വിവാഹത്തിന് പോകാനാണ് വസ്ത്രം വാങ്ങിയത്. ധരിച്ചപ്പോൾ ഇത് പാകമാകാത്ത അവസ്ഥയിലായി. പരാതിപ്പെട്ടപ്പോൾ മാറ്റി നൽകാനോ പണം തിരിച്ചു നൽകാനോ തയാറായില്ല. തുടർന്നാണ് ഉപഭോക്തൃ ഫോറത്തിൽ ഹരജി നൽകിയത്. ഹരജി പരിഗണിച്ച പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷിന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ ഫോറം 6,000 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.