ടാങ്കര്‍ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

പെരിഞ്ഞനം: ദേശീയപാത 17ല്‍ പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് സമീപം ടാങ്കര്‍ ലോറിയും ഗ്ലാസ് കയറ്റിവന്ന മിനി ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ടാങ്കര്‍ ലോറിയിലെ ഡ്രൈവര്‍ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി ജബ്ബാർ, ക്ലീനര്‍ പടിയത്ത് രാധാകൃഷ്ണൻ, ആലുവ എടയാര്‍ സ്വദേശികളായ എടക്കാട്ടില്‍ അജിത്ത്, തുടിയില്‍ അമേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് ഗ്ലാസ് കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. പെരിഞ്ഞനം ഗ്രാമപഞ്ചായത്തി‍െൻറ മതിലും ഇടിച്ച് തകര്‍ത്തിട്ടുണ്ട്. ലോറിയില്‍ ഉണ്ടായിരുന്ന ഗ്ലാസ് പൊട്ടി റോഡില്‍ ചിതറിയതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ നിന്ന് ഫയര്‍ഫോഴ്സും മതിലകം െപാലീസും സ്ഥലത്തെത്തി ചിതറിയ ഗ്ലാസ് നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.