തൃശൂര്‍: മുൻ ജില്ല പ്രസിഡൻറ് അടക്കമുള്ളവരെ അട്ടിമറിച്ച് ചേരിയിലാക്കി കെ.എസ്.യു പിടിച്ചെടുക്കാൻ നേതൃത്വം കൊടുത്ത പി.എ.മാധവന് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തെ കൂട്ടി ഐ ഗ്രൂപ്പിെൻറ തിരിച്ചടി. ജില്ല സഹകരണ ബാങ്കില്‍ എ വിഭാഗത്തിന് ലഭിച്ച സീറ്റില്‍ പി.എ.മാധവൻ വിഭാഗം നിർദേശിച്ച സ്ഥാനാർഥിയെ എ ഗ്രൂപ്പിലെ മാധവൻ വിരുദ്ധ ചേരിയെ കൂട്ടുപിടിച്ച് ഐ ഗ്രൂപ് വെട്ടി. ബാങ്ക് പുതിയ ഭരണസമിതിയംഗങ്ങളുടെ നാമനിര്‍ദേശത്തില്‍ മൂന്ന് സ്ഥാനങ്ങളിൽ ഒഴിവുവന്നതില്‍ രണ്ട് ഐക്കും ഒന്ന് എ ക്കും അവകാശപ്പെട്ടതാണ്. ഈ സ്ഥാനത്തേക്ക് മുന്‍ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ബൈജുവര്‍ഗീസിെൻറ പേരാണ് പി.എ.മാധവന്‍ നിർദേശിച്ചത്. എന്നാൽ ഇതു വെട്ടി നടത്തറ സര്‍വിസ് സഹ.ബാങ്ക് ഡയറക്ടര്‍ മൃദുല രാമചന്ദ്രെൻറ പേര് തീരുമാനിച്ചു. എ ഗ്രൂപ്പിലെ മുൻ ഡി.സി.സി പ്രസിഡൻറ് ഒ.അബ്ദുറഹിമാൻകുട്ടിയുടെ അറിവോടെയാണ് ഈ നീക്കം ഐ ഗ്രൂപ് നടത്തിയതെന്നാണ് ആക്ഷേപം. കെ.എസ്.യു തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിലായിരുന്നവരെ ഒരു രാത്രിയിൽ കൂറുമാറ്റുകയും സ്ഥാനങ്ങൾ നൽകിയതിലും എ ഗ്രൂപ്പിനുള്ളിൽ അമർഷം പുകഞ്ഞിരുന്നു. ഗ്രൂപ്പിൽ അടിയുറച്ചവരെ അവസാനം തഴഞ്ഞ് കാലുമാറിയെത്തിവരെ പിന്തുണച്ച് വിജയിപ്പിക്കുന്നതും പദവി നൽകുന്നതും ന്യായീകരിക്കാനാവില്ലെന്നാണ് മാധവൻ വിരുദ്ധചേരിയുടെ നിലപാട്. കൂറുമാറിയെത്തിയവരെ പ്രത്യേക ഓഫറുകളുമായി ഉമ്മൻ ചാണ്ടി പിന്തുണച്ചതിലും പ്രതിഷേധമുണ്ട്. കൂടിയാലോചന നടത്താതെയായിരുന്നു കെ.എസ്.യു തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടെന്ന് എ ഗ്രൂപ്പിലെ മാധവൻ വിരുദ്ധർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ജില്ല ബാങ്ക് ഭരണസമിതിയിലേക്ക് പുതിയ അംഗങ്ങളെ നാമനിർേദശം ചെയ്യുന്നതിൽ ഐ ഗ്രൂപ്പിെൻറയും കരുതലോടെയുള്ള നീക്കം നടന്നത്. ജില്ല ബാങ്ക് വൈസ് പ്രസിഡൻറ് കൂടിയായ സി.ഐ. സെബാസ്റ്റ്യനെ പോലും നീക്കം അറിയിച്ചില്ലേത്ര. ഐ വിഭാഗത്തിെൻറ നോമിനികളായി ചേലക്കരയില്‍ നിന്നുള്ള നിര്‍മലയും ചന്ദ്രിക ശിവദാസും തെരഞ്ഞെടുക്കപ്പെട്ടു. ഒടുവിൽ മൃദുലയുടെ പേര് നിര്‍ദേശിച്ചതിെനതിെര സെബാസ്റ്റ്യനും മറ്റൊരു ഡയറക്ടറും വിയോജനകുറിപ്പ് നല്‍കി. തെൻറ നോമിനിയെ വെട്ടിയതിനെതിരെ ഉമ്മൻ ചാണ്ടിയെ തന്നെ വീണ്ടും രംഗത്തിറക്കാനാണ് മാധവെൻറ ആലോചന. എന്നാൽ ഐ ഗ്രൂപ്പിെൻറ നീക്കത്തിൽ, എ ഗ്രൂപ്പുകാരനും തെൻറ വിശ്വസ്തനെന്ന് കരുതുന്ന ഒ.അബ്ദുറഹിമാൻകുട്ടിയുടെ അറിവോടെയായിരുന്നുവെന്നതാണ് മാധവനെ അദ്ഭുതപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.