മന്ത്രിയുടെ നാട്ടിൽ നെൽകൃഷി നിലംപൊത്തി

അന്തിക്കാട്: കൊയ്ത്ത് വൈകിയതോടെ കൃഷിമന്ത്രിയുടെ നാട്ടിലെ നെൽകൃഷി മുള പൊട്ടി നാശത്തിലേക്ക്. അന്തിക്കാട് കോൾപടവിലെ പുള്ള്, ചോലമുറി എന്നിവിടങ്ങളിലെ നെൽകൃഷിയാണ് നശിക്കുന്നത്. കൊയ്യാൻ സമയമായിട്ടും മില്ലുകാർ കൊയ്ത്ത് വൈകിച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിൽ നെൽചെടികളെല്ലാം നിലംപൊത്തി. പത്ത് ഏക്കറിലധികം നെൽകൃഷി ഇത്തരത്തിൽ നശിച്ചു. നെല്ല് കൊയ്ത്തിന് പാകമായിട്ടും കൊയ്യാതിരുന്നത് കമ്പനിക്കാർക്ക് ലാഭം കൊയ്യാനാണെന്ന് കർഷകർ ആരോപിച്ചു. നെല്ലിന് ഉണക്കം കൂടുന്നതോടെ തൂക്കം കുറയുകയും ഇതുമൂലം കർഷകന് ലാഭം കുറയുകയും ചെയ്യും. നെല്ല് മുളവന്നതോടെ പടവിലെ കർഷകർ ഏറെ ആശങ്കയിലാണ്. ഇനി കൊയ്തെടുക്കുന്ന നെല്ലിൽനിന്ന് മുള വന്നതിെൻറ പേരിൽ കമ്പനിക്കാർ വീണ്ടും തൂക്കം കുറക്കുമെന്ന് കർഷകർക്ക് പേടിയുണ്ട്. കർഷകർ നേരിടുന്ന ദുരിതം നീക്കാൻ പാടശേഖര സമിതിയും ഇടപെടുന്നില്ല എന്ന ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.