തൃപ്രയാര്‍: മാവേലി സ്റ്റോറില്‍ പുഴുത്ത അരി വിറ്റത്ത് നാട്ടുകാര്‍ തടഞ്ഞു. നാട്ടിക ബീച്ച് പോസ്റ്റ് ഓഫിസിന് സമീപത്തെ മാവേലി സ്റ്റോറിലാണ് കട്ടപിടിച്ച പുഴുത്ത അരി ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. അരി വാങ്ങിയവരുടെ പരാതിപ്രകാരം ബുധനാഴ്ച വൈകീട്ട് പൊതുപ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളും എത്തി പരിശോധിച്ചപ്പോഴാണ് അരി ഭക്ഷ്യയോഗ്യമല്ളെന്ന് കണ്ടത്തെിയത്. 30 ചാക്ക് അരി ഇത്തരത്തില്‍ വില്‍പനക്കത്തെിയിട്ടുണ്ട്. കിലോക്ക് 25 രൂപ വീതമാണ് വില്‍ക്കുന്നത്. മറ്റ് അരികളും 25 രൂപക്ക് ഇവിടെ ലഭ്യമാണ്. ഇതോടൊപ്പം കെട്ടിക്കിടന്ന് പുഴുത്ത അരിയും ചെലവഴിക്കാനുള്ള അധികൃതരുടെ തന്ത്രമാണിതെന്നും നാട്ടുകാര്‍ ആരോപിച്ചു. അരി വില്‍പന തടയുന്നതിന് അനില്‍ പുളിക്കല്‍, പി.എം. സിദ്ദീഖ്, വി.ആര്‍. വിജയന്‍, കെ.വി. സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.