പുതുക്കാട് ജങ്ഷനിലെ സിഗ്നലുകൾ തോന്നിയപോലെ

ആമ്പല്ലൂർ: ദേശീയപാതയിൽ പുതുക്കാട് ജങ്ഷനിലെ സിഗ്നലുകൾ ശരിയായി പ്രവർത്തിക്കാത്തത് അപകടക്കെണിയാകുന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും കാഞ്ഞൂർ റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള സിഗ്നൽ സംവിധാനമാണ് നിരന്തരം തകരാറിലാകുന്നത്. പച്ച സിഗ്നൽ കത്താതെ മഞ്ഞയും ചുവപ്പും മാത്രമാണ് പ്രകാശിക്കുന്നത്. കൂടാതെ തൃശൂർ ഭാഗത്തേക്കുള്ള മഞ്ഞ സിഗ്നൽ തെളിയാതായിട്ട് മാസങ്ങളായി. പച്ച സിഗ്നൽ തെളിഞ്ഞ് നേരെ ചുവപ്പ് സിഗ്നൽ ആണ് പിന്നെ തെളിയുന്നത്. സിഗ്നൽ തെറ്റി വാഹനങ്ങൾ മുേമ്പാെട്ടടുക്കുന്നതോടെ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. സിഗ്നൽ സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ തുറന്നതോടെ നിരവധി സ്കൂൾ വിദ്യാർഥികളും യാത്രക്കാരും ശരിയായി പ്രവർത്തിക്കാത്ത സിഗ്നൽ സംവിധാനം മൂലം ദുരിതത്തിലായത്. രാവിലെയും വൈകീട്ടുമായി നൂറുകണക്കിന് വിദ്യാർഥികളാണ് ദേശീയപാത മറികടക്കുന്നത്. തകരാറിലായ സിഗ്നലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സെബി കൊടിയൻ, വിപിൻ കൊള്ളന്നൂർ, പഞ്ചായത്തംഗങ്ങളായ സിജു പയ്യപ്പിള്ളി, ജോളി ചുക്കിരി, മണ്ഡലം ജനറൽ സെക്രട്ടറി സച്ചിൻ ഷാജു, ടിറ്റോ പൊഴേലിപറമ്പിൽ, കെ.ജെ. എബി, ജെറിൻ ജോണി എന്നിവർ നേതൃത്വം നൽകി. എത്രയും പെട്ടെന്ന് സിഗ്നൽ സംവിധാനം പ്രവർത്തനസജ്ജമാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.