തൃശൂർ: ഡെങ്കിപ്പനിയും സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കുന്നവരുടെയും എണ്ണം ദിവസംതോറും കൂടിവരുകയാണ്. തിങ്കളാഴ്ച 108 പേരാണ് ഡെങ്കി സംശയത്തെ തുടർന്ന് ചികിത്സയിലാക്കിയത്. കൊടുങ്ങല്ലൂരിൽ ഏഴും പെരിഞ്ഞനത്ത് നാലും മേത്തലയിൽ രണ്ടും ഉൾെപ്പടെ 14 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഈ മാസം 42 പേർക്ക് ഡെങ്കി പിടിപെട്ടു. തിങ്കളാഴ്ച മാത്രം 2500 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇവരിൽ 99 പേരെ കിടത്തിച്ചികിത്സക്കായി പ്രവേശിപ്പിച്ചു. മൂന്നുദിവസംകൊണ്ട് 5409 പേർക്കാണ് പനി പിടിപെട്ടത്. വയറിളക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് 776 പേർ ആശുപത്രികളിലെത്തി. കഴിഞ്ഞ ദിവസം മരിച്ച ഒല്ലൂർ സ്വദേശിയായ 57 വയസ്സുകാരിക്ക് എച്ച്്1 എൻ1 ആയിരുന്നുവെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ശനിയാഴ്ച അഞ്ചുപേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.