മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കാന്‍റീന്‍ കെട്ടിടം ആറു മാസത്തോളമായി അനാഥം. നെഞ്ചുരോഗാശുപത്രിയിലെ കഫേ കുടുംബശ്രീ കാന്‍റീനാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ നശിക്കുന്നത്. മുളങ്കുന്നത്തുകാവ്, മുണ്ടത്തിക്കോട് പഞ്ചായത്തിലെ പരിശീലനം നേടിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയിരുന്ന കാന്‍റീന്‍ വാടക കുടിശ്ശിക വരുത്തിയതിനാല്‍ അധികാരികള്‍ അവരെ ഒഴിവാക്കുകയാണുണ്ടായത്. തുടര്‍ന്ന് ആറുമാസത്തോളമായി കാന്‍റീന്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി സ്വീകരിച്ചില്ല. കാന്‍റീന്‍ സ്വകാര്യവ്യക്തിക്ക് പ്രതിമാസം മൂന്നുലക്ഷം രൂപക്ക് നല്‍കിയ നടത്തിപ്പ് ചുമതല ഒഴിവാക്കിയാണ് കുടുംബശ്രീക്ക് നല്‍കിയത്. ഇതേ വാടക തുടര്‍ന്ന് നല്‍കാന്‍ കുടുംബശ്രീക്കാര്‍ക്ക് കഴിയാത്ത സ്ഥിതി വന്നപ്പോള്‍ കലക്ടര്‍ ഇടപെട്ട് പ്രതിമാസം ലക്ഷം രൂപയായി ചുരുക്കിയിട്ടും കുടുംബശ്രീകാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ചുമതലക്കാരായ മുളങ്കുന്നത്തുകാവ്, മുണ്ടത്തിക്കോട് കുടുംബശ്രീ സംഘങ്ങള്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ആശയക്കുഴപ്പം ഉണ്ടായതാണ് കാന്‍റീന്‍ നടത്തിപ്പ് തകിടം മറിഞ്ഞതും വാടക കുടിശ്ശിക വരുത്തിയതുമെന്ന് ആരോപണമുണ്ട്. കാന്‍റീന്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.