കൊടുങ്ങല്ലൂര്‍: ഹാന്‍സ് വീട്ടില്‍ സൂക്ഷിച്ച് വില്‍പന നടത്തിയ കാട്ടൂക്കാരന്‍ വീട്ടില്‍ റഹീമിനെ (54) എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.കെ. അഷ്റഫ് അറസ്റ്റ്ചെയ്തു. എസ്.എന്‍ പുരം-കട്ടന്‍ ബസാറിലെ ഇയാളുടെ വീട്ടില്‍ രഹസ്യമായി ഒളിപ്പിച്ച 600ഓളം ഹാന്‍സ് പാക്കറ്റുകളാണ് രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം പിടിച്ചെടുത്തത്. വിറകുപുരയിലും പറമ്പിലും ചാക്കില്‍ കെട്ടി മണ്ണില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു ഇവ. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള നിരവധിയാളുകള്‍ വീട്ടിലത്തെുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ എക്സൈസിനെ വിഅറിയിക്കുകയായിരുന്നു. ഇടപാട് നടത്താനത്തെിയ ഇരുപതോളം വിദ്യാര്‍ഥികളെ സി.ഐ താക്കീത് ചെയ്ത് വിട്ടയച്ചു. കാട്ടൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൊത്തക്കച്ചവടക്കാരില്‍നിന്ന് പാക്കറ്റിന് 15 രൂപ നിരക്കില്‍ വാങ്ങി 30 രൂപക്കായിരുന്നു വില്‍പന. വര്‍ഷങ്ങള്‍ക്കുമുമ്പ് ഗള്‍ഫില്‍ മദ്യക്കച്ചവടത്തിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരായ എ.ബി. സുനില്‍, ടി.കെ. അബ്ദുല്‍ നിയാസ്, പി.ആര്‍. സുനില്‍ കുമാര്‍, ടി.എസ്. സുനില്‍ കുമാര്‍, സി.എ. ബാബു, രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.