മാള: കൊടകര-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് ജൂത സിനഗോഗിന് സമീപത്തെ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ തകര്‍ന്നുവീണ് സിനഗോഗിന്‍െറ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സിനഗോഗ് കെട്ടിടത്തിന്‍െറ മുന്‍ഭാഗത്തെ ചുമരിലേക്കാണ് ഇഷ്ടിക, ഓട്, മരം ഉള്‍പ്പെടെ തകര്‍ന്നുവീണത്. അതേസമയം, ജൂത സിനഗോഗ് ഭൂമി കൈയേറി നടത്തിയ മറ്റൊരു കെട്ടിടം അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. കൈയേറ്റം നടത്തിയ വ്യക്തിയുടേതാണ് തകര്‍ന്നുവീണ കെട്ടിടം. അതുകൊണ്ടുതന്നെ സിനഗോഗിന് നാശം സംഭവിച്ചതില്‍ ദുരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. സുകുമാരന്‍ പൊലീസില്‍ പരാതി നല്‍കി. കെട്ടിടം പൊളിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഉടമസ്ഥന്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.