തെരഞ്ഞെടുപ്പ് പര്യടനത്തിന് നേരെ ആക്രമണം

പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കര വട്ടമാവില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പര്യടനത്തിന് നേരെ ആക്രമണം. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാറും മൂന്ന് ബൈക്കുകളും തകര്‍ത്തു. പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരായ കൊങ്ങണൂര്‍ സ്വദേശികളായ ചൂണ്ടപ്പുരക്കല്‍ അവനിഷ് (20), വലിയവളപ്പില്‍ കൃഷ്ണപ്രസാദ് (20), കരിക്കാട് കോത്തുള്ളി വീട്ടില്‍ സുനില്‍കുമാര്‍ (30) എന്നിവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെ വട്ടമാവിലാണ് സംഭവം. കുന്നംകുളം മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. കെ.കെ. അനീഷ്കുമാറിന്‍െറ പര്യടനത്തിന്‍െറ ഭാഗമായ വാഹന വ്യൂഹത്തിനുനേരെയാണ് ആക്രമണം നടന്നത്. കല്ളേറില്‍ കാറിന്‍െറ പിന്നിലെ ഗ്ളാസ് തകര്‍ന്നു. ഇതിനിടെ ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിലാണ് മൂന്നുപേര്‍ക്ക് പരിക്കേറ്റത്. രാത്രി ഒമ്പതോടെ പെരുമ്പിലാവ് സെന്‍ററില്‍ പ്രചാരണം അവസാനിപ്പിക്കാനിരിക്കെയാണ് ആക്രമണം. സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് അനീഷ് എയ്യാല്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.