കലാഭവന്‍ മണിയുടെ മരണം:സി.ബി.ഐക്ക് വിടുന്നതിനോട് യോജിപ്പ് –കുമ്മനം രാജശേഖരന്‍

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാന്‍ ശ്രമിച്ചാല്‍ ദൂരവ്യാപക പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. മണിയുടെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം. വിഷാംശം ഉള്ളില്‍ ചെന്നാണ് മരണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നിട്ടും കേസിന്‍െറ കാര്യത്തില്‍ ഇത്ര നാളായിട്ടും പുരോഗതിയില്ല. പൊലീസിന്‍െറ ഇടപെടല്‍ നിഷ്പക്ഷമല്ല. മണിയുടെ മരണം സംഭവിച്ച് നാല് മാസമായിട്ടും കേസ് തെളിയിക്കാന്‍ കഴിയാത്തത് നാണക്കേടാണ്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ബി.ജെ.പി അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.