മുളങ്കുന്നത്തുകാവ്: നാടോടി സ്ത്രീയുടെ മൃതദേഹത്തിന് മോര്‍ച്ചറി നിഷേധിച്ച് ദിവസങ്ങളോളം വട്ടംകറക്കിയ സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി. ഇതത്തേുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് മോര്‍ച്ചറി ഡ്യൂട്ടി ജീവനക്കാരന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഡ്യൂട്ടി ജീവനക്കാരന്‍െറ വിശദീകരണത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും സൂപ്രണ്ട് പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് കൈമാറുക. പട്ടാമ്പി പള്ളിപ്പുറം സ്വദേശിനി പാര്‍വതിയുടെ (35) മൃതദേഹമാണ് ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നടപടിക്രമങ്ങളുടെ പേരുപറഞ്ഞ് ജീവനക്കാര്‍ മോര്‍ച്ചറി നിഷേധിച്ചത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എട്ട് കാബിനുകള്‍ ഒഴിവുണ്ടെന്നിരിക്കെ, കാബിന്‍ ഒഴിവില്ളെന്ന് പറഞ്ഞാണ് നാടോടിയുവതിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.