മാലിന്യം വലയില്‍ കുടുങ്ങുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം

ചാവക്കാട്: ചേറ്റുവ അഴിമുഖം വഴി കരയില്‍നിന്നുള്ള മാലിന്യം വന്‍തോതില്‍ കടലിലേക്ക് ഒഴുകിയത്തെുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതമാകുന്നു. ചേറ്റുവ ബംഗ്ളാവുകടവ്, മുനക്കക്കടവ് ഹാര്‍ബറുകളില്‍നിന്ന് മത്സ്യബന്ധനത്തിനായി കടലിലത്തെുന്ന വള്ളക്കാരാണ് മാലിന്യം വന്‍തോതില്‍ വലയില്‍ കുടുങ്ങുന്നതുമൂലം ബുദ്ധിമുട്ടിലായത്. മണിക്കൂറുകളോളം സമയമെടുത്താണ് ഇവര്‍ വലയില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കടലില്‍ പോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ വന്‍തോതില്‍ പ്ളാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം കുടുങ്ങിയതോടെ പണി നിര്‍ത്തിവെച്ച് ഇവര്‍ക്ക് കരയിലേക്ക് വരേണ്ടിവന്നു. കരയില്‍നിന്ന് അധികം ദൂരെയല്ലാതെയാണ് ഏതാനും ദിവസങ്ങളായി മത്സ്യബന്ധനം നടത്തുന്നത്. അഴിമുഖം വഴി കടലിലേക്ക് തള്ളപ്പെടുന്ന മാലിന്യം വലയില്‍ കുടുങ്ങാനുള്ള കാരണവും ഇതാണെന്ന് കരുതുന്നു. പറമ്പുകളിലെ ചെറിയ തോടുകളിലും കനാലുകളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം അവസാനം എത്തിച്ചേരുന്നത് കടലിലാണ്. കാലവര്‍ഷക്കാലത്ത് മഴവെള്ളം കരയില്‍നിന്ന് കടലിലേക്ക് ഒഴുകുന്നതോടൊപ്പം ചേറ്റുവ അഴിമുഖം വഴി ഈ മാലിന്യവും കടലിലത്തെുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.