മത്തേല: ചന്തപ്പുര-കോട്ടപ്പുറം ബൈപാസ് മരണക്കെണിയാകുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും സര്‍വിസ് റോഡ് നിര്‍മാണം ഇഴയുന്നു. പടാകുളം സിഗ്നല്‍ ജങ്ഷന്‍ മുതല്‍ കോട്ടപ്പുറം ടോള്‍ ജങ്ഷന്‍ വരെ സര്‍വീസ് റോഡില്ല. ഇവിടെ അപകടം നിത്യസംഭവമാണ്. അമിത വേഗത്തില്‍ സിഗ്നലുകള്‍ വെട്ടിച്ചു പായുന്ന വാഹനങ്ങളാണ് അപകടത്തിനിടയാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പടാകുളം സിഗ്നല്‍ ജങ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ളസ്ടു വിദ്യാര്‍ഥി മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവ് ചികിത്സയിലാണ്. നിര്‍മാണം വൈകിയാല്‍ അകടങ്ങള്‍ വര്‍ധിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബൈപാസിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ നിരവധിയാണ്. മൂന്ന് കിലോമീറ്ററുള്ള കൊടുങ്ങല്ലൂര്‍ ബൈപാസില്‍ രണ്ട് കലോമീറ്റര്‍ സര്‍വീസ് റോഡില്ല. മാസങ്ങള്‍ക്കു മുമ്പ് തുടങ്ങിയ സര്‍വീസ് റോഡ് നിര്‍മാണം എങ്ങുമത്തെിയിട്ടില്ല.സര്‍വീസ് റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.