യുവമോര്‍ച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂര്‍: സോളാര്‍ അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിനെ കല്ളെറിയാനും ബാരിക്കേഡ് ചാടിക്കടക്കാനും ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറേ കോട്ടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ളെറിഞ്ഞത് അല്‍പസമയം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. കാലിന് പരിക്കേറ്റ യുവമോര്‍ച്ച തൃശൂര്‍ മണ്ഡലം പ്രസിഡന്‍റ് രതീഷ് ചീരാത്ത്, വിബിന്‍ എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബു ധര്‍ണ ഉദ്ഘാടനം ചയ്തു. ജില്ലാ പ്രസിഡന്‍റ് പി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനീഷ്കുമാര്‍, കെ.പി. ജോര്‍ജ്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.ആര്‍. ഹരി, ബാബു വല്ലച്ചിറ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.