വാടാനപ്പള്ളി: കൃഷി ഓഫിസില്‍നിന്ന് ലീഗ് നേതാവിനുവേണ്ടി രാത്രി വളം കടത്തിയതിന് വാടാനപ്പള്ളി കൃഷി ഓഫിസര്‍ മുര്‍ഷിദിനെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ കൃഷി ഓഫിസര്‍ എ.എ. പ്രസാദിന്‍െറ അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ മുസ്ലിം ലീഗ് വാടാനപ്പള്ളി പഞ്ചായത്ത് മുന്‍ സെക്രട്ടറി പി.എം. ശരീഫിനെതിരെ കേസെടുത്തതായി വാടാനപ്പള്ളി എസ്.ഐ ശ്രീജിത്ത് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് അഞ്ച് ചാക്ക് വളം ഓട്ടോയില്‍ കടത്തിയത്. വിവിധ പഞ്ചായത്ത് അംഗങ്ങള്‍ സംഘടിച്ച് പൊലീസിന്‍െറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍, കടത്തിയ വളം പി.എം. ശരീഫിന്‍െറ വീട്ടില്‍ കണ്ടത്തെി. ബുധനാഴ്ച ജില്ലാ കൃഷി ഓഫിസര്‍, ബ്ളോക്ക് കൃഷി ഓഫിസര്‍ എന്നിവരുടെ പരിശോധനയില്‍ അഞ്ച് ചാക്ക് വളത്തിന്‍െറ കുറവ് കണ്ടത്തെി. കടത്തിയ അഞ്ച് ചാക്ക് വളം ശരീഫിന്‍െറ വീട്ടില്‍നിന്ന് രാത്രിതന്നെ പൊലീസ് പിടിച്ചെടുത്തിരുന്നു. ഫയലുകള്‍ കിട്ടിയില്ല. രാത്രിയില്‍ വളം കടത്തുന്ന മൊബൈല്‍ ദൃശ്യങ്ങളും ലഭിച്ചു. ഇതുസംബന്ധിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍ മൊഴി നല്‍കി. ജില്ലാ കൃഷി ഓഫിസര്‍ സംസ്ഥാന കൃഷി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെതുടര്‍ന്നാണ് സസ്പെന്‍ഷന്‍. നടപടിയെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പടക്കംപൊട്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.