ഗുരുവായൂര്‍: സംസ്കാരം നടന്നു കൊണ്ടിരിക്കെ കെ.എസ്.ഇ.ബി ജീവനക്കാര്‍ നഗരസഭ ശ്മശാനത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍െറ ഫ്യൂസ് ഊരി. തിങ്കളാഴ്ച ഉച്ചക്ക് ഗുരുവായൂര്‍ നഗരസഭയുടെ ചൂല്‍പ്പുറത്തുള്ള വാതകശ്മശാനത്തിലാണ് സംഭവം. കപ്പിയൂര്‍ സ്വദേശിനി മഞ്ഞക്കാട്ട് അമ്മിണിയുടെ (87) സംസ്കാരം നടന്നു കൊണ്ടിരിക്കെയാണ് ഫ്യൂസ് ഊരിയത്. ഒരു മാസത്തെ കുടിശ്ശികയുടെ പേരിലാണ് കെ.എസ്.ഇ.ബിയുടെ അവഹേളനം. നഗരസഭ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫിസിന്‍െറ വാടക കുടിശ്ശികയില്‍ ലക്ഷങ്ങള്‍ നഗരസഭക്ക് നല്‍കാനുള്ളപ്പോഴാണ് മൃതദേഹത്തെ പോലും അനാദരിക്കുന്ന വിധത്തില്‍ കെ.എസ്.ഇ.ബി പെരുമാറിയത്. കഴിഞ്ഞ മാസത്തെ ബില്ലായ 12,000 രൂപയാണ് നഗരസഭ അടക്കാനുണ്ടായിരുന്നത്. കെ.എസ്.ഇ.ബി ചാവക്കാട് സെക്ഷന്‍െറ പരിധിയിലാണ് ചൂല്‍പ്പുറം ശ്മശാനം വരുന്നത്. വാതക ശ്മശാനമാണെങ്കിലും ക്രിമേഷന്‍ യൂനിറ്റിന്‍െറ പ്രവര്‍ത്തനങ്ങളെല്ലാം വൈദ്യുതി ഉപയോഗിച്ചാണ്. കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതിനത്തെുടര്‍ന്ന് ജനറേറ്റര്‍ ഉപയോഗിച്ച് സംസ്കാര ചടങ്ങുകള്‍ നടത്തി. പിന്നീട് രണ്ട് സംസ്കാരങ്ങള്‍ കൂടി ജനറേറ്റര്‍ ഉപയോഗിച്ച് നടത്തി. ഇതിനിടെ യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ആന്‍േറാ തോമസിന്‍െറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി ശ്മശാനത്തിലത്തെി. 4.30ഓടെയാണ് കെ.എസ്.ഇ.ബി വൈദ്യുതി വിതരണം പുന$സ്ഥാപിച്ചത്. കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.