തൃശൂര്‍: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ ഝാര്‍ഖണ്ഡ് സ്വദേശിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍നിന്ന് മോചനമായില്ല. അങ്കമാലിയില്‍നിന്ന് അറസ്റ്റ് ചെയ്ത ജിതേന്ദ്ര ഹൊറാനിന് വിയ്യൂര്‍ ജയിലില്‍നിന്ന് പുറത്തുവരാനായില്ല. 2015 ഒക്ടോബറിലാണ് മാവോവാദി ബന്ധം ആരോപിച്ച് ഇയാളെ അങ്കമാലി പൊലീസ് വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്. ബുധനാഴ്ച എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ ജാമ്യ ഉത്തരവുമായി ഹൊറാന്‍െറ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ജയിലില്‍ എത്തി. കോടതി ഉത്തരവ് നല്‍കിയിട്ടും വിട്ടയക്കാനാവില്ളെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. കാരണം തിരക്കിയവര്‍ക്ക് ഝാര്‍ഖണ്ഡില്‍ ഇയാള്‍ക്കെതിരെ മറ്റു കേസുകളില്‍ പ്രൊഡക്ഷന്‍ വാറന്‍റ് ഉണ്ടെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കാനാവില്ളെന്നും വ്യക്തമാക്കിയാണ് കോടതി ഉത്തരവ് നിരാകരിച്ചത്. നേരത്തേ ഝാര്‍ഖണ്ഡില്‍ മറ്റൊരു കേസില്‍ പ്രൊഡക്ഷന്‍ വാറന്‍റ് ഉണ്ടായിരുന്നുവെങ്കിലും ഇയാളെ അവിടെ ഹാജരാക്കിയില്ളെന്നാണ് വിവരം. അതിനിടെ ഝാര്‍ഖണ്ഡ് കോടതിയില്‍നിന്നുതന്നെ മറ്റൊരു പ്രൊഡക്ഷന്‍ വാറന്‍റ് വിയ്യൂര്‍ ജയിലിലേക്ക് എത്തിയതായി ജയില്‍ അധികൃതര്‍ വെളിപ്പെടുത്തി. കോടതി ഉത്തരവുണ്ടായിട്ടും പ്രൊഡക്ഷന്‍ വാറന്‍റിന്‍െറ പേരില്‍ വിട്ടയക്കാതിരിക്കുന്നത് ഗൂഢാലോചനയാണെന്ന് ഹൊറാന്‍െറ സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.