കുന്നംകുളം: വിവേകാനന്ദ കോളജില്‍ എ.ബി.വി.പി, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ആറുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തത്തെുടര്‍ന്ന് 18വരെ കോളജിന് പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥി പ്രവേശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പറയുന്നു. എ.ബി.വി.പി പ്രവര്‍ത്തകരായ മൂന്നാം വര്‍ഷം മലയാളം വിദ്യാര്‍ഥി രഞ്ജിത്ത്, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ ജിഷ്ണു, അശ്വിന്‍, ഇംഗ്ളീഷ് വിദ്യാര്‍ഥി അക്ഷയ് എന്നിവര്‍ക്കും എസ്.എഫ്.ഐ പ്രവര്‍ത്തകരായ മൂന്നാം വര്‍ഷ മലയാളം വിദ്യാര്‍ഥി ഹസന്‍ മുബാറക്, മിഥുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഏരിയ സെക്രട്ടറി പി.കെ. ഷിഹാദിനെയും മറ്റ് പ്രവര്‍ത്തകരെയും എ.ബി.വി.പി പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ആദ്യവര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശം എ.ബി.വി.പിക്കാര്‍ തടഞ്ഞുവെന്നും എസ്.എഫ്.ഐ കുറ്റപ്പെടുത്തി. എന്നാല്‍ കാമ്പസിനകത്ത് തങ്ങള്‍ നടത്തിയ പ്രകടനത്തിലേക്ക് തള്ളിക്കയറി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷം ഉണ്ടാക്കുകയാണ് ചെയ്തതെന്ന് എ.ബി.വി.പിയും ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികള്‍ ചികിത്സയിലുള്ള താലൂക്കാശുപത്രിയിലും കോളജിലും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.