തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ രഘുകുമാറിന് നിയമവിധേയമായി പരോള്‍ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മൂന്നുവര്‍ഷമായി തടവുശിക്ഷ അനുഭവിക്കുന്ന രഘുകുമാര്‍ ജയിലില്‍ പീഡനം നേരിടുകയാണെന്ന് ആരോപിച്ച് മാതാവ് ആളൂര്‍ സ്വദേശി ചക്കിക്കുട്ടി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിയെക്കുറിച്ച് കമീഷന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടില്‍നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ അധികൃതര്‍ നിഷേധിച്ചു. മാതാവിനും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും രഘുകുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ സൗകര്യം ഒരുക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. മാനദണ്ഡങ്ങള്‍ അനുവദിക്കുമെങ്കില്‍ രഘുകുമാറിനെ തിരുവനന്തപുരം തുറന്ന ജയിലിലേക്ക് മാറ്റണം. തടവുകാരനെ വൈദ്യപരിശോധനക്ക് വിധേയനാക്കണം. നിര്‍ദേശങ്ങളിന്‍ സ്വീകരിച്ച നടപടി കമീഷനെ രേഖാമൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.