തൃശൂര്‍: യഥാസമയം ഗ്യാസ് ലഭ്യമാക്കിയില്ളെന്ന പരാതിയില്‍ വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറും 10,000 രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി. മുക്കാട്ടുകര നെല്ലിക്കാടന്‍ വീട്ടില്‍ വിനോദ് റാഫേല്‍ ഫയല്‍ ചെയ്ത പരാതിയിലാണ് നടത്തറ സൂരജ് ഗ്യാസ് ഇന്‍ഡന്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമക്കും കൊച്ചി പനമ്പിള്ളി നഗറിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മാനേജര്‍ക്കുമെതിരെയാണ് വിധി. വര്‍ഷത്തില്‍ 12 സിലിണ്ടര്‍ ലഭ്യമാക്കണമന്ന നിര്‍ദേശമുണ്ടെങ്കിലും ഗ്യാസ് ഏജന്‍സി അതൊന്നും പാലിച്ചില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി സമര്‍പ്പിച്ചത്.തെളിവുകള്‍ പരിഗണിച്ച ഉപഭോക്തൃ ഫോറം ബുക് ചെയ്ത് 21 ദിവസത്തിനുള്ളില്‍ സിലിണ്ടര്‍ ലഭ്യമാക്കണമെന്നും വര്‍ഷത്തില്‍ 12 സിലിണ്ടറുകള്‍ നല്‍കണമെന്നും നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.