കരുണാകരന്‍െറ പ്രതിമ സ്ഥാപിക്കല്‍: റോഡ് തടസ്സപ്പെടുത്തി പൊലീസ്

തൃശൂര്‍: മുഖ്യമന്ത്രിയത്തൊന്‍ വൈകി, മണിക്കൂറുകള്‍ റോഡ് തടസ്സപ്പെടുത്തി പൊലീസിന്‍െറ നിയന്ത്രണം. പടിഞ്ഞാറെകോട്ടയില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍െറ പ്രതിമ സ്ഥാപിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയത്തെുന്നതിനാല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തകര്‍ന്ന റോഡുകളും, ഗുരുവായൂര്‍ -കുന്നംകുളം -കോഴിക്കോട്, അയ്യന്തോള്‍, കാഞ്ഞാണി, തൃപ്രയാര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാനുള്ള ബസുകള്‍ ജങ്ഷനിലൂടെ കടന്നു പോവുകയും, വൈകുന്നേരങ്ങളില്‍ സാധാരണയായി തന്നെ കനത്ത തിരക്കുമുണ്ടാവുമെന്നിരിക്കെയാണ് തീരുമാനിച്ച സമയത്തിനേക്കാള്‍ മുഖ്യമന്ത്രിയത്തൊന്‍ മണിക്കൂറുകള്‍ വൈകുമെന്ന് അറിയിച്ചിട്ടും വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും ബുദ്ധിമുട്ടിച്ച് പൊലീസ് ഗതാഗതം നിയന്ത്രിച്ചത്. രാത്രി ഏഴോടെയാണ് പിന്നീട് മുഖ്യമന്ത്രിയത്തെിയത്. ഇതോടെ കാമറയില്‍ മുഖം കാണിക്കാനും മുഖ്യമന്ത്രിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തിക്കും തിരക്കുമായതോടെ പൊലീസിനും നിയന്ത്രിക്കാന്‍ കഴിയാതെയായി. ഇതിനിടെ ലീഡറുടെ പ്രതിമാ അനാച്ഛാദന ചടങ്ങിനത്തെിച്ച ശിലാഫലകത്തില്‍ പേര് ഉള്‍പ്പെടുത്തിയില്ളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പരാതിയുമായത്തെി. വേദി നേതാക്കള്‍ കൈയടക്കിയതോടെ ജനപ്രതിനിധികള്‍ക്ക് ഇരിപ്പിടം കിട്ടിയില്ളെന്ന പരാതി വേറെയുമത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.