പറവൂര്‍: നിരവധി പേരെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങളും ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് യുവതികള്‍ പൊലീസിന്‍െറ പിടിയിലായി. പാലാരിവട്ടം പി.ജെ. ആന്‍റണി റോഡില്‍ കോളാപ്പിള്ളില്‍ ദീപ വിനയന്‍ എന്ന ദീപ എസ് (43), കൊടുങ്ങല്ലൂര്‍ മതിലകം പള്ളിവളവ് സ്വദേശി വിശ്വനാഥന്‍െറ ഭാര്യ ശ്രീകല (41) എന്നിവരെയാണ് പറവൂര്‍ സി.ഐ എസ്. ജയകൃഷ്ണന്‍, എസ്.ഐ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ദീപക്ക് സിനിമാ മേഖലയിലെ പല പ്രമുഖരായും ബന്ധമുള്ളതായി പൊലീസിന്‍െറ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ഒരു പ്രമുഖ സംവിധായകന്‍െറ ഭാര്യയാണെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ സഹായിയാണ് മതിലകം സ്വദേശിനിയായ ശ്രീകല. വീട്ടമ്മമാരോട് സൗഹൃദം കാണിച്ച് ഉന്നത സിനിമാ ബന്ധങ്ങളും മറ്റു പ്രമുഖരുമായുള്ള സൗഹൃദവും പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി ഇവരില്‍നിന്ന് സ്വര്‍ണവും പണവും വാങ്ങിക്കുകയായിരുന്നു. എട്ടേകാല്‍ പവന്‍ സ്വര്‍ണാഭരണവും നാല് ലക്ഷത്തി അറുപതിനായിരം രൂപ കൈക്കലാക്കി മുങ്ങിയ കേസിലാണ് പ്രതികള്‍ പൊലീസിന്‍െറ വലയില്‍ ആയത്. പറവൂര്‍ പള്ളിത്താഴം സ്വദേശിനി മിനി ജോര്‍ജ് എന്ന വീട്ടമ്മ നല്‍കിയ പരാതിയിലാണ് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പൊലീസ് പിടികൂടിയത്. ഇവരുടെ പേരില്‍ പാലാരിവട്ടം, കൊടുങ്ങല്ലൂര്‍, കടവന്ത്ര എന്നീ സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള നിരവധി കേസുകളും പരാതികളും ഉള്ളതായി പൊലീസ് പറഞ്ഞു. വ്യാജ വിലാസങ്ങളും പേരുകളും ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുള്ളത്. പ്രതികള്‍ വലയിലായതോടെ നിരവധി പേര്‍ ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നു. മാനഹാനി ഭയന്ന് പലരും പരാതി നല്‍കാതിരിക്കുകയാണ്. പ്രതികളെ പറവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ രഘുനാഥ്, ഷാഹിര്‍, സി.പി.ഒ. സെബാസ്റ്റ്യന്‍, വനിതാ സി.പി.ഒ. ഷീജ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.