കുന്നംകുളം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസ് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി റോഡിലും വൈദ്യുതി കാലിലും എഴുതുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത ഏഴുപേര്‍ അറസ്റ്റില്‍. സി.പി.എം പ്രവര്‍ത്തകരും കേച്ചേരി തലക്കോട്ടുകര സ്വദേശികളുമായ തങ്ങാലിശേരി സച്ചിന്‍ (21), താണിയില്‍ ശ്രീജിത്ത് (23), തലക്കോട്ടുകര വീട്ടില്‍ വിപിന്‍ (27), പുത്തന്‍പുരക്കല്‍ സജീഷ് (23), തലക്കോട്ടുകര വീട്ടില്‍ ഗിരീഷ് (22), ബി.ജെ.പി പ്രവര്‍ത്തകരും ആര്‍ത്താറ്റ് സ്വദേശികളുമായ വാഴപ്പിള്ളി അനില്‍ (27), മുള്ളത്ത് സുധീഷ് (33) എന്നിവരെയാണ് എസ്.ഐ ടി.പി. ഫര്‍ഷാദ് അറസ്റ്റ് ചെയ്തത്. കടവല്ലൂര്‍, കേച്ചേരി മത്തനങ്ങാടി, കുറുക്കന്‍പാറ എന്നിവിടങ്ങളില്‍ റോഡില്‍ എഴുതിയതിനാണ്അറസ്റ്റ്. കുന്നംകുളം എസ്.ഐ ഫര്‍ഷാദിന്‍െറ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് നിരവധി പേരെ പിടികൂടുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ 15 പേരെ ഇതിനകം അറസ്റ്റ് ചെയ്തുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.