കൊടുങ്ങല്ലൂര്‍: 25 വര്‍ഷം നടന്ന വഴി ഒരുദിവസം അയല്‍വാസി അടച്ചുകെട്ടിയതോടെ വഴിമുട്ടിയ കുടുംബം പരാതിയുമായി രംഗത്ത്. ചെന്ത്രാപ്പിന്നി മാടേനി കുട്ടപ്പന്‍െറ ഭാര്യ ഗീതയുടെ വീട്ടിലേക്കുള്ള വഴിയാണ് അയല്‍വാസിയായ രജേന്ദ്രനും ബന്ധുക്കളും ചേര്‍ന്ന് വേലികെട്ടി അടച്ചത്. ഇതോടെ വീട്ടില്‍നിന്ന് പുറത്തുപോകാനും വരാനും കഴിയാത്ത അവസ്ഥയിലാണ് കുടുംബം. നിരവധി കാലമായി വഴി സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കത്തിലാണ്. ഗീതയുടെ ഭര്‍ത്താവ് കുട്ടപ്പന്‍ നേരത്തെ മരണപ്പെട്ടിരുന്നു. വഴിത്തര്‍ക്കത്തില്‍ ജാതിപ്പേരുവിളിച്ച് ഗീതയെ അയല്‍വാസികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. വഴി അടച്ചതില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗീതയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ പരിഹാരം തേടി കുടുംബം സംസ്ഥാന പട്ടികജാതി കമീഷനെ സമീപിച്ചു. പട്ടികജാതി, വര്‍ഗ ലീഗല്‍ ഓര്‍ഗനൈസേഷന്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേനയാണ് പട്ടികജാതി കമീഷനില്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.