ഡി.വൈ.എഫ്.ഐ നേതാവിനെ ‘കാപ്പ കുത്തിയ’ നടപടി റദ്ദാക്കി

കൊടുങ്ങല്ലൂര്‍: ഡി.വൈ.എഫ്.ഐ നേതാവിനെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (കാപ്പ) ചുമത്തി ‘അറിയപ്പെടുന്ന റൗഡിയായി’ പ്രഖ്യാപിച്ച് നാടുകടത്തിയ പൊലീസ് അധികാരികളുടെ നടപടി ‘കാപ്പ’ അഡൈ്വസറി ബോര്‍ഡ് റദ്ദാക്കി. കൊടുങ്ങല്ലൂര്‍ മത്തേല കണ്ടംകുളം നെടിയരിപ്പന്‍ എന്‍.ഡി. ദിബിനെ കാപ്പ കുത്തിയ തൃശൂര്‍ റെയ്ഞ്ച് ഐ.ജിയുടെ നടപടിയാണ് ബോര്‍ഡ് റദ്ദാക്കിയത്. ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂര്‍ ബ്ളോക് കമ്മിറ്റി അംഗവും മത്തേല വെസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറിയുമാണ് ദിബിന്‍. മൂന്നാഴ്ച മുമ്പാണ് ദിപിനേയും ബി.ജെ.പി പ്രവര്‍ത്തകനായ എടവിലങ്ങ് സ്വദേശി സജയനെയും കൊടുങ്ങല്ലൂര്‍ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ ഐ.ജി കാപ്പ ചുമത്തി നാടുകടത്തിയത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നിയമനടപടി സ്വീകരിച്ചു. ഐ.ജിമാരുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ളെന്ന് കണ്ടത്തെി അഡൈ്വസറി ബോര്‍ഡ് റദ്ദാക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഹാജരായ അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ അറിയിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് വി. രാംകുമാര്‍, പോള്‍ സൈമണ്‍, തോമസ് മാത്യു എന്നിവരാണ് നടപടി കൈകൊണ്ടത്. എഫ്.ഐ.ആറില്‍ പേരില്ലാത്ത ഹരജിക്കാര്‍ക്കെതിരെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിന്‍െറ കാരണം ബോധിപ്പിക്കാത്തതും ആരോപിക്കപ്പെടുന്ന അവസാന കുറ്റകൃത്യത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം കാപ്പ നടപടിക്രമങ്ങള്‍ക്ക് എസ്.ഐ ശിപാര്‍ശ ചെയ്തതും നിയമപരമല്ളെന്ന് ബോര്‍ഡ് കണ്ടത്തെിയതായി അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.