മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ തടവുകാരുടെ മരണത്തെക്കുറിച്ച് അന്വേഷണത്തിന്‍െറ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി ആശുപത്രിയിലത്തെി തെളിവെടുത്തു. തടവുകാരുടെ മരണം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് മൂലമാണെന്ന് കാട്ടി അഡ്വ. വിദ്യാസംഗീത് ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം. വിയ്യൂര്‍ ജയിലിലെ തടവുകാരായ ആലുവ അയ്യംമ്പുഴ സ്വദേശി ജോമേഷ്, കളമശേരി സ്വദേശി അലി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് പരാതി. അലിയുടെയും ജോമേഷിന്‍െറയും ചികിത്സാ രേഖകളും ആശുപത്രി സൂപ്രണ്ടിന്‍െറ അന്വേഷണ റിപ്പോര്‍ട്ടും ഡയറക്ടര്‍ പരിശോധിച്ചു. മെഡിസിന്‍ മേധാവി ഡോ. ആശ ആന്‍്രൂസ്, യൂറോളജി മേധാവി ഡോ. രാജേഷ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് വഴി ഹൈകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഡോ. റംലാബീവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.