തൃശൂര്‍: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടത്തെിയതിനത്തെുടര്‍ന്ന് ജില്ലയിലെ അഞ്ച് വാഹന ഡീലര്‍മാര്‍ക്കെതിരെ നടപടി. വാഹന രജിസ്ട്രേഷന്‍െറ പേരില്‍ ഉപഭോക്താക്കളില്‍നിന്ന് വന്‍തുക തട്ടുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം ‘ഓപറേഷന്‍ ആന്‍റി ലൂട്ടിങ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തതായി തൃശൂര്‍ ആര്‍.ടി.ഒ അറിയിച്ചു. രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ഡീലര്‍മാര്‍ അന്യായമായി പണം വാങ്ങുന്നതായി ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റിന് നിരവധി പരാതി ലഭിച്ചിരുന്നു. ഹാന്‍ഡലിങ് ചാര്‍ജ് എന്ന പേരില്‍ ആര്‍.ടി.ഒ, നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ എന്ന പേരിലാണ് പണം വാങ്ങിയിരുന്നത്. പരാതി വ്യാപകമായതോടെ കമീഷണറേറ്റ് പ്രാഥമികാന്വേഷണം നടത്തി. ഇത്തരം തട്ടിപ്പിലൂടെ പ്രതിവര്‍ഷം 320 കോടി ഡീലര്‍മാരുടെ കൈകളിലത്തെുന്നുണ്ടെന്നാണ് കണ്ടത്തെല്‍. ഹാന്‍ഡലിങ് ചാര്‍ജ് വാഹന നിര്‍മാണ കമ്പനികള്‍ തന്നെ ഡീലര്‍മാര്‍ക്ക് നല്‍കുന്നുണ്ടെന്നത് മറച്ചുവെച്ചായിരുന്നു തട്ടിപ്പ്. ക്രമക്കേട് നടത്തിയ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യും. നിയമവിരുദ്ധ നടപടികളിലേര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.