കുന്നംകുളം: അക്കിക്കാവില്‍ ലാത്തിവീശലില്‍ ഭയന്നോടി കിണറ്റില്‍വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ എസ്.ഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ അര്‍ധരാത്രി കുന്നംകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സംഭവസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍െറ മുന്നില്‍ കുത്തിയിരുന്നതോടെ കസ്റ്റഡിയിലുണ്ടായിരുന്നവരെ പൊലീസ് പറഞ്ഞുവിട്ടു. സ്റ്റേഷന് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ പി.കെ. ബിജു എം.പി ഡി.ജി.പിയുമായി ഫോണില്‍ ബന്ധപ്പെട്ടു. സംഭവം അന്വേഷിച്ച ശേഷം എസ്.ഐക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ജി.പി ഉറപ്പ് നല്‍കി. ഡി.ജി.പിയുടെ ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു. സമരം പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. എം. ബാലാജി, ടി.കെ. വാസു, എം.എന്‍. സത്യന്‍, കെ.ബി. ജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സംഭവസ്ഥലത്ത് സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ പോര്‍വിളി മുഴക്കിയത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. രാത്രി വൈകി മൃതദേഹം കൊണ്ടുപോകാന്‍ ശ്രമിച്ചതും നാട്ടുകാര്‍ തടഞ്ഞു. വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ സ്ഥലത്തത്തെിയ ശേഷം കൊണ്ടുപോയാല്‍ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. അപൈ്ളഡ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച ഷഹിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.