പിതാവിനെയും രണ്ടാനമ്മയെയും മര്‍ദിച്ച് സ്വര്‍ണാഭരണം കവരാന്‍ ശ്രമം; മകനും സഹായിയും അറസ്റ്റില്‍

കാട്ടൂര്‍: പിതാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം രണ്ടാനമ്മയെ കെട്ടിയിട്ട് സ്വര്‍ണാഭരണം കവരാന്‍ ശ്രമിച്ച മകനെയും സഹായിയെയും അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി ഏറ്റത്ത് വീട്ടില്‍ സുശീലന്‍ (46), സഹായി കണ്ണാടിപാറ സ്വദേശി ഉണ്ടച്ചാട്ടി വീട്ടില്‍ പുരുഷോത്തമന്‍ ആചാരി (58) എന്നിവരെയാണ് കാട്ടൂര്‍ എസ്.ഐ മനു ജി. നായറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ പുല്ലത്തറയിലുള്ള വീട്ടിലത്തെി ഇവര്‍ പിതാവ് സുന്ദരനെ മര്‍ദിക്കുകയും രണ്ടാനമ്മ ഭാനുമതിയെ കെട്ടിയിട്ടശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണം കവരാന്‍ ശ്രമിക്കുകയുമായിരുന്നു. ബഹളം കേട്ടത്തെിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. മരകായുധങ്ങള്‍ കൈയിലുണ്ടായിരുന്ന ഇവരെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴടക്കിയത്. സ്വത്ത് എഴുതിവാങ്ങാനുള്ള കടലാസുകള്‍ ഇവരില്‍നിന്ന് പൊലീസ് കണ്ടെടുത്തു. പിടിയിലായ സുശീലന്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ അബ്കാരി കേസിലെ പ്രതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.