കോയമ്പത്തൂർ: കേന്ദ്ര സർക്കാർ കന്നുകാലി കശാപ്പ് നിയന്ത്രണം കൊണ്ടുവന്നതോടെ നഗരത്തിലെ മാട്ടിറച്ചി വ്യാപാരമേഖല പ്രതിസന്ധിയിലേക്ക്. നഗരത്തിൽ മുന്നൂറോളം മാട്ടിറച്ചി വിൽപന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. സമീപപ്രദേശങ്ങളിൽ 200ലധികം ഉണ്ട്. പോത്തന്നൂർ ചെട്ടിപാളയം റോഡിലും ഗാന്ധിപുരം ഒമ്നി ബസ്സ്റ്റാൻഡിന് പിന്നിലുമുള്ള അറവുശാലകളിൽ ഏപ്രിൽ വരെ ദിവസവും 150ഒാളം കാലികളെ അറുത്തിരുന്നു. എന്നാൽ, മേയ് മുതൽ നൂറിൽ താഴെയായി കുറഞ്ഞു. പൊള്ളാച്ചി, ഇൗറോഡ്, തുടിയല്ലൂർ, തിരുപ്പൂർ ചന്തകളിൽനിന്നാണ് അറവുമാടുകളെ വാങ്ങുന്നത്. ചന്ത ദിവസങ്ങളിൽ 500ലധികം കാലികളാണ് വിൽപനക്കെത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ശരാശരി 50 കാലികൾ മാത്രമാണ് ഒാരോ ചന്തയിലും വിൽപനക്കെത്തുന്നത്. ഇതുകാരണം കൂടുതൽ വില നൽകേണ്ടി വരുന്നതായി ഇറച്ചി വ്യാപാരികൾ പറയുന്നു. നിലവിൽ മാട്ടിറച്ചി കിലോ 220 രൂപക്കാണ് വിൽക്കുന്നത്. ഇൗ നില തുടർന്നാൽ വില 300 രൂപ വരെ ഉയരുമെന്ന് ജില്ല ബീഫ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് ഇസ്മായിൽ അഭിപ്രായപ്പെട്ടു. അറവുശാലകളിലും ഇറച്ചി വിൽപനശാലകളിലുമായി രണ്ടായിരത്തോളം തൊഴിലാളികളാണുള്ളത്. രണ്ട് അറവുശാലകളിൽ മാത്രമായി 400ഒാളം പേർ ജോലി ചെയ്യുന്നു. മാട്ടിറച്ചി വ്യാപാരത്തിലെ പ്രതിസന്ധി മേഖലയിലെ മൂവായിരത്തിലധികം കുടുംബങ്ങളെയാണ് ബാധിക്കുന്നത്. നിരവധി തൊഴിലാളികൾ മറ്റു ജോലികൾ തേടി പോയിക്കഴിഞ്ഞു. ഭൂരിഭാഗം പേരും കൂലിപ്പണിയിലേക്കും വസ്ത്ര നിർമാണ^വ്യാപാര മേഖലകളിലേക്കുമാണ് ചേക്കേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.