ആറാണിയിൽ മദ്യശാലക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ഷൊർണൂർ: ഗുരുവായൂർ-പാലക്കാട് പാതക്കരികിലെ കുളപ്പുള്ളി ആറാണിയിൽ ബിവറേജസ് കോർപറേഷെൻറ വിദേശമദ്യ വിൽപ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ സമരരംഗത്ത്. സമരത്തിെൻറ ആദ്യഘട്ടമായി മനുഷ്യച്ചങ്ങല തീർക്കുകയും മദ്യവിപത്തിനെതിരെ പ്രതിജ്ഞയെടുക്കുകയും ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ആർ. സുനു, മുൻ നഗരസഭാംഗം കെ. കൃഷ്ണകുമാർ, അനിൽ ബാലഗോപാൽ, കെ. സുരേന്ദ്രൻ, എൻ. മനോജ് എന്നിവർ നേതൃത്വം നൽകി. രാത്രി പ്രസ്തുത ഗോഡൗണിൽ മദ്യം ഇറക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ കാവലിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.