ഒറ്റപ്പാലം: ഭാരതപ്പുഴയോരം കേന്ദ്രമാക്കി ചാരായ വാറ്റിലേർപ്പെട്ട രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ലക്കിടി പേരൂർ പള്ളംതുരുത്ത് പള്ളത്തുവീട്ടിൽ ഗണേഷ്കുമാർ, പള്ളത്തുവീട്ടിൽ ഉണ്ണികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 498 ലിറ്റർ വാഷും ഒമ്പതു ലിറ്റർ ചാരായവും കണ്ടെടുത്തു. പള്ളംതുരുത്തു പുഴയോരത്ത് വ്യാഴാഴ്ച പുലർച്ച ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. മദ്യഷാപ്പുകൾ പൂട്ടിയതോടെ മേഖലയിലെ പലഭാഗങ്ങളിലും ചാരായം വാറ്റൽ വീണ്ടും സജീവമായതായി എക്സൈസ് സംഘം പറഞ്ഞു. അസി. എക്സൈസ് കമീഷണർ വിജയെൻറ നിർദേശപ്രകാരം ഒറ്റപ്പാലം റേഞ്ച് ഇൻസ്പെക്ടർ പി. അനീഷിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.