ബസ് യാത്രക്കാരിയിൽനിന്ന് ആഭരണം കവർന്ന തമിഴ് സ്ത്രീകൾ അറസ്റ്റിൽ

പാലക്കാട്: ബസ് യാത്രക്കാരിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന എട്ടര പവന്‍ ആഭരണങ്ങള്‍ കവര്‍ന്ന രണ്ട് തമിഴ് സ്ത്രീകള്‍ അറസ്റ്റിൽ. പൊള്ളാച്ചി കുള്ളക്കപ്പാലം നരിക്കുറവ കോളനിയില്‍ ശക്തിയുടെ ഭാര്യ എസക്കി അമ്മ (23), രാജ‍െൻറ ഭാര്യ ശ്രീദേവി (20) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. സ്വർണാഭരണം നഷ്ടപ്പെട്ട ചെര്‍പ്പുളശ്ശേരി പുലാത്തറയ്ക്കല്‍ സെയ്തലവിയുടെ ഭാര്യ ബള്‍ക്കീസി‍െൻറ (40) പരാതിപ്രകാരം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ ചെര്‍പ്പുളശ്ശേരിയില്‍നിന്ന് സ്വകാര്യ ബസില്‍ പാലക്കാട് ടൗണിലേക്ക് വരുന്നതിനിടെയായിരുന്നു മോഷണം. ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ബസില്‍ രണ്ട് തമിഴ് നാടോടി സ്ത്രീകള്‍ ഉണ്ടായിരുന്നതായി ബസ് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. കണ്ടാലറിയാവുന്ന രണ്ടു സ്ത്രീകളാണ് സമീപത്തുണ്ടായിരുന്നതെന്ന് ബള്‍ക്കീസും അറിയിച്ചിരുന്നു. സ്‌റ്റേഡിയം ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് തമിഴ് യുവതികളെ അറസ്റ്റ് ചെയ്തത്. ഇവിടെ ടെൻറ് കെട്ടി താമസിച്ചിരുന്ന ഇവരില്‍നിന്ന് നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നോര്‍ത്ത് എസ്.ഐ ആർ. രഞ്ജിത്ത്, എ.എസ്.ഐമാരായ ദിവാകരൻ, ഗംഗാധരന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാര്‍, ആര്‍. കിഷോർ, ആര്‍. വിനീഷ്, എം. സുനില്‍, കെ. അഹമ്മദ് കബീർ, വി.ആർ. രവി, ആർ. രജീദ്, വനിത സി.പി.ഒ രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.