മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് ഫാമില്‍ ബ്രൂസെല്ളോസിസ് രോഗം (മാള്‍ട്ടാ പനി) സ്ഥിരീകരിച്ചതിനത്തെുടര്‍ന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫാമില്‍ വിലക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മാധ്യമപ്രവര്‍ത്തകരെ മുകളില്‍ നിന്നുള്ള നിര്‍ദേശമുണ്ടെന്ന പേരില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. പൊതുജനങ്ങളും വാഹനങ്ങളും നിയന്ത്രണമില്ലാതെ ഫാമില്‍ കയറിയിറങ്ങുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഓഫിസിലെ ഫോണുകള്‍ അറ്റന്‍ഡ് ചെയ്യാനും ആരുമില്ലാത്ത സ്ഥിതിയാണ്. രോഗം വളരെ നേരത്തേ കണ്ടത്തെിയിട്ടും മൂടിവെച്ച ഫാം അധികൃതരുടെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.