പത്തിരിപ്പാല: നിരവധി പേര്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കൈതോടുകളില്‍ മാലിന്യം വ്യാപകമായി തള്ളിയതോടെ ജനങ്ങള്‍ ദുരിതത്തില്‍. മണ്ണൂര്‍, മങ്കര പഞ്ചായത്ത് പരിധിയിലൂടെ ഒഴുകുന്ന തോടുകളിലാണ് രാത്രി വ്യാപകമായി മാലിന്യം തള്ളുന്നത്. കോഴി അവശിഷ്ടം, മുട്ടത്തോട്, പച്ചക്കറി അവശിഷ്ടം, ഭക്ഷണാവശിഷ്ടം എന്നിവയാണ് തോട്ടില്‍ തള്ളിയത്. സംസ്ഥാനപാതക്കരികിലൂടെ കടന്നുപോകുന്ന തോടാണിത്. അതുകൊണ്ട് വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം പാതയില്‍നിന്ന് തന്നെ, തോടിലേക്ക് തള്ളുകയാണ് ചെയ്യാറുള്ളത്. മണ്ണൂര്‍, മങ്കര പഞ്ചായത്തുകളിലെ നിരവധി പേര്‍ കുളിക്കാനും അലക്കാനും ആശ്രയിക്കുന്നത് ഈ തോടിനെയാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും കുടിവെള്ള പദ്ധതിക്കും തോടിനെ ആശ്രയിക്കാറുണ്ട്. സമീപത്ത് മാലിന്യം തള്ളരുതെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ല. മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.വി. സ്വാമിനാഥന്‍ സ്ഥലം സന്ദര്‍ശിച്ചു. കര്‍ശന നടപടി സ്വീകരിക്കുമെന്നും നിരീക്ഷണ കാമറ സ്ഥാപിക്കാന്‍ ഭരണസമിതിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.