കോങ്ങാട്: മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി സംസ്ഥാന പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടുതല്‍ സര്‍വിസ് നടത്തണമെന്ന ആവശ്യം നടപ്പായില്ല. നിലവില്‍ വിരലിലെണ്ണാവുന്ന കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഇതുവഴി സര്‍വിസ് നടത്തുന്നത്. പൊന്നാനി, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഒറ്റപ്പെട്ട സര്‍വിസ് ഇപ്പോഴും തുടരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിഗണിച്ച് ഉള്‍നാടന്‍ ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കുന്ന ഹ്രസ്വ-ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിക്കണമെന്ന ആവശ്യവും അധികൃതര്‍ അവഗണിച്ച മട്ടാണ്. ഇതിന് പുറമെ രാത്രികാലങ്ങളില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ ദൈനംദിന സര്‍വിസുകളുടെ മുടക്കവും ഈ മേഖലയിലെ യാത്രക്കാരുടെ പ്രയാസങ്ങള്‍ ഇരട്ടിപ്പിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരും ബസുകളുമില്ളെന്ന പല്ലവി കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്തുനിന്ന് ശേഷിക്കുകയാണ്. ഇതിനൊരു മാറ്റം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.